കൊച്ചി: അഭയകേസ് പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്‌റ്റർ സെഫിക്കും ചട്ടവിരുദ്ധമായി പരോൾ നൽകി എന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനും ജയിൽ ഡിജിപിയ്‌ക്കും നോട്ടീസയച്ച് ഹൈക്കോടതി. ഇതിനൊപ്പം ഫാ. തോമസ് കോട്ടൂരിനും സിസ്‌റ്റർ സെഫി എന്നിവർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരുടെ പരോൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്‌ക്കലാണ് ഹർജി സമർപ്പിച്ചത്.
2020 ഡിസംബർ 23നാണ് ഫാ. തോമസ് കോട്ടൂരിനും സിസ്‌റ്റർ സെഫിയ്‌ക്കും സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. എന്നാൽ ശിക്ഷയനുഭവിച്ചുവന്ന ഇവർക്ക് മേയ് 11ന് പരോൾ അനുവദിക്കുകയായിരുന്നു. സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റി അനുവദിച്ച ശേഷമാണ് പരോൾ നൽകിയതെന്നാണ് ജയിൽ ഡിജിപി ഇതിന് നൽകിയ വിശദീകരണം. ഇത് കളവാണെന്നും ജോമോൻ പുത്തൻപുരയ്‌ക്കൽ നൽകിയ ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |