SignIn
Kerala Kaumudi Online
Friday, 19 April 2024 3.31 PM IST

ഉത്തരേന്ത്യയിൽ ഇടിമിന്നലേറ്റ് 73 മരണം, ധരംശാലയിൽ മേഘ വിസ്ഫോടനം

disaster

ന്യൂഡൽഹി: കാലവർഷം ശക്തിപ്രാപിച്ചതിനെ തുടർന്നുണ്ടായ ഇടിമിന്നലിൽ ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലായി 73 പേർ മരിച്ചു. ഉത്തർപ്രദേശിൽ പതിനാല് ജില്ലകളിലായി 41പേർ മരിച്ചു. 30പേർക്ക് പരിക്കേറ്റു.

ഹി​മാചൽ പ്രദേശി​ലെ ടൂറി​സ്റ്റ് കേന്ദ്രമായ ധരംശാലയി​ൽ മേഘവി​സ്ഫോടനത്തെ തുടർന്നുണ്ടായ കനത്തമഴയിൽ വൻ നാശനഷ്‌ടം. ടൂറിസ്റ്റുകളുടെ ഇഷ്‌ടകേന്ദ്രമായ ബഗ്സു നാഗിൽ റോഡിൽ നിറുത്തിയിട്ട വാഹനങ്ങളും മറ്റും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ഹോട്ടലുകൾ അടക്കമുള്ള കെട്ടിടങ്ങളിൽ വെള്ളം കയറി അനേകം പേർ കുടുങ്ങിക്കിടക്കുന്നു.

ഉത്തർപ്രദേശിൽ 14 ജില്ലകളിലായാണ് 41മരണം. പ്രയാഗ്‌രാജിൽ മാത്രം 14 പേർക്ക് ജീവഹാനി നേരിട്ടു. കാൺപൂരിലെ ദെഹാത്തിലും ഫത്തേപൂറിലും അഞ്ചു വീതവും കൗശംഭിയിൽ മൂന്നുപേരും മരിച്ചു. കാൺപൂർ നഗർ, പ്രതാപ്ഗഡ് ഹർദോയ്, മിർസാപൂർ, ഫിറോസാബാദ്, ഉന്നാവോ, ഹമീർപൂർ, സോൻഭദ്ര എന്നിവിടങ്ങളിലാണ് മറ്റ് അപകടങ്ങളുണ്ടായത്.

മിന്നലേറ്റ് സംസ്ഥാനത്ത് 250ഓളം വളർത്തു മൃഗങ്ങളും ചത്തു. മരിച്ചവരുടെ ആശ്രിതർക്ക് ഉത്തർപ്രദേശ് സർക്കാർ നാലുലക്ഷം രൂപയും പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ലക്ഷം രൂപയും നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. മദ്ധ്യപ്രദേശിലെ ഷിയോപൂർ, ഗ്വാളിയോർ, ശിവ്പുരി, അനുപൂർ, ബേട്ടൂൽ ജില്ലകളിലുണ്ടായ ഇടിമിന്നൽ അപകടങ്ങളിൽ ഏഴുപേരും മരിച്ചു.

 മരണത്തിലേക്ക് സെൽഫി

രാജസ്ഥാൻ തലസ്ഥാനമായ ജയ്‌പൂരിൽ 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ച അമർ കോട്ടയ്ക്കു മുകളിലെ വാച്ച് ടവറിൽ നിന്ന് മൊബൈൽ ഫോണിൽ സെൽഫി എടുക്കുകയായിരുന്ന 16 പേരാണ് ഞായറാഴ്ച ഇടിമിന്നലേറ്റു മരിച്ചത്. 29 പേർ കോട്ടയ്ക്ക് മുകളിലുണ്ടായിരുന്നു. സെൽഫി എടുത്ത മൊബൈൽ ഫോണിൽ ഇടിമിന്നലിന്റെ ചിത്രം പതിഞ്ഞിരുന്നു. സംസ്ഥാനത്ത് ആറ് കുട്ടികൾ അടക്കം 23പേരാണ് മരിച്ചത്. ആശ്രതിർക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ

ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് വ്യാപകമായ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മണ്ണിടിഞ്ഞ് ഋഷികേശ്-ബദ്രിനാഥ് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. ജമ്മുകാശ്മീരിലും ഗതാഗത തടസമുണ്ടായി. ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുകയാണ്. ധരംശാലയിൽ നിന്ന് 58കിലോമീറ്റർ ദൂരത്തുള്ള കംഗ്രയിലും വെള്ളപ്പൊക്കമുണ്ടായി. രണ്ടുപേരെ കാണാതായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറിനെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ ദ്രുതകർമ്മ സേനാ യൂണിറ്റുകളെ അയച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HEAVY RAIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.