ആലപ്പുഴ: സിക്ക വൈറസ് ഗർഭിണികളിൽ ഗുരുതരമാകാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധപാലിക്കണമെന്ന നിർദേശവുമായി ആരോഗ്യ വകുപ്പ്. ഗർഭത്തിന്റെ ആദ്യത്തെ നാല് മാസത്തിൽ വൈറസ് ബാധയുണ്ടായാൽ ഗർഭസ്ഥ ശിശുവിന്റെ തലയുടെ വലിപ്പം കുറയുന്ന വൈകല്യം(മൈക്രോസെഫാലി), ഗർഭഛിദ്രം, ചാപിളള, മാസം തികയാതെയുളള ജനനം തുടങ്ങിയ സങ്കീർണതകൾക്കിടയുണ്ട്. ഗർഭിണികളിൽ നിന്നും ഗർഭസ്ഥ ശിശുവിനും രോഗം പകരുമെന്നതിനാൽ കൃത്യമായി രോഗനീരീക്ഷണം നടത്തണം. അണുബാധയുളള എല്ലാവരിലും രോഗലക്ഷണങ്ങൾ കാണണമെന്നില്ല. ലക്ഷണങ്ങൾക്കനുസൃതമായ പരിചരണം കൊണ്ട് രോഗം ഭേദമാക്കാം. രോഗം പരത്തുന്ന കൊതുകുകൾ പകൽസമയത്താണ് കടിക്കുന്നത്.
ലക്ഷണങ്ങൾ
പനി, തലവേദന, ശരീര വേദന, സന്ധിവേദന തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകൾ, ശരീരത്തിൽ തിണർപ്പ്, കണ്ണുകൾ ചുവക്കുക
ശ്രദ്ധിക്കാൻ
ഉറങ്ങുമ്പോൾ കൊതുക് വല ഉപയോഗിക്കുക.
കൊതുക് കടക്കാത്ത വിധം ജനലുകളും വാതിലുകളും വലയടിക്കുക.
കൊതുക് വളരാനിടയുളള ഉറവിടങ്ങൾ വീട്ടിലും പരിസരത്തും ഒഴിവാക്കുക.
ഗർഭിണികൾ സുരക്ഷിതമായി വീട്ടിൽ കഴിയുക.
ചെറിയ പനി, ശരീരവേദന എന്നിവ അനുഭവപ്പെട്ടാൽ ചികിത്സ തേടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |