കായംകുളം: മദ്യപിച്ച് വീട്ടിലെത്തിയ പിതാവിന്റെ മർദ്ദനമേറ്റ് ബോധരഹിതയായി ആലപ്പുഴ മെഡി.കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഴിയുന്ന ഏഴുവയസുകാരിയുടെ നിലയിൽ നേരിയ പുരോഗതി. ചെറിയ തോതിൽ സംസാരിച്ച് തുടങ്ങിയിട്ടുണ്ട്. കുട്ടിയുടെ രണ്ടു സഹോദരങ്ങളെ ശിശുസംരക്ഷണ സമിതി ഏറ്റെടുത്തു. പിതാവ് കായംകുളം പത്തിയൂർ തോട്ടത്തുമുറി രാജേഷ് ഭവനിൽ രാജേഷ് (37) റിമാൻഡിലാണ്. വധശ്രമമാണ് കേസ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്നു മക്കളിൽ ഇളയ ആളായ അനർഷയാണ് അച്ഛന്റെ ലഹരിഭ്രാന്തിന് ഇരയായത്. ഭാര്യ ഷംനയെയും മക്കളെയും രാജേഷ് മദ്യലഹരിയിൽ മർദ്ദിക്കുന്നത് പതിവായിരുന്നു. സംഭവദിവസം അമ്മയുടെ നിലവിളി കേട്ട് അച്ഛനെ തടയാൻ ശ്രമിക്കവേയാണ് അനർഷയെ കാലിൽപിടിച്ച് നിലത്തടിച്ചത്. മറ്റുമക്കൾ രണ്ടുപേരും പേടിച്ച് മുറിയുടെ മൂലയിൽ ഇരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ബോധം നഷ്ടമായ കുട്ടിയെ അമ്മയും ബഹളം കേട്ടെത്തിയ നാട്ടുകാരും ചേർന്ന് ഉടൻതന്നെ തന്നെ കായംകുളം സർക്കാർ ആശുപത്രിയിലും തുടർന്ന് മെഡി. ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തലയോട്ടി പൊട്ടിയിട്ടുണ്ട്. സ്കാനിംഗിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |