തിരുവനന്തപുരം: അശ്രദ്ധകൊണ്ടും വേഗത്തിൽ ഭക്ഷണം കഴിക്കുന്നതിനാലുമാണ് പ്രധാനമായും ആഹാരപദാർത്ഥങ്ങൾ തൊണ്ടയിൽ കുടുങ്ങാറ്. മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ആറു വയസുകാരി മരിച്ചതും ഇത്തരത്തിലാണ്. കടല, കശുഅണ്ടി, പഴങ്ങളുടെ കുരു തുടങ്ങിയവയാണ് സാധാരണഗതിയിൽ തൊണ്ടയിൽ തടയുന്നത്.
കൊവിഡ് സാഹചര്യത്തിൽ കുട്ടികളെല്ലാം വീടുകളിലായതിനാൽ ചെറുപലഹാരങ്ങളുൾപ്പെടെ ഏത് നേരത്തും കഴിക്കുന്ന പതിവ് കാണും. അതുകൊണ്ടുതന്നെ മാതാപിതാക്കൾ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ അപകടം സംഭവിക്കാം. ഭക്ഷണം തൊണ്ടയിൽ കുടുങ്ങുമ്പോൾ, തൊണ്ട പൂർണമായും അടഞ്ഞുപോകുന്നതാണ് അപകടസാദ്ധ്യത കൂട്ടുന്നത്. തൊണ്ട അടഞ്ഞുപോകുന്നത് കുറച്ചു സമയത്തേക്ക് ഓക്സിജൻ പ്രവാഹത്തിന് തടസമുണ്ടാക്കും. ഈ സമയം ഓക്സിജൻ കുറഞ്ഞാൽ മസ്തിഷ്‌കത്തിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം കുറയും. ഇത് അബോധാവസ്ഥയിലേക്കും തുടർന്ന് മരണത്തിനുപോലും കാരണമാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലക്ഷണങ്ങൾ
ചെയ്യേണ്ടത്
വിവരങ്ങൾ നൽകിയത്-
എസ്.എ.ടി ആശുപത്രി ശിശുരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ഷീജാ സുഗുണൻ,
കൊല്ലം അസീസിയ മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം പ്രൊഫസർ ഡോ.സന്തോഷ് കുമാർ (എസ്.എ.ടി മുൻ സൂപ്രണ്ട്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |