കൊച്ചി: സ്വർണ ക്വട്ടേഷൻ കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ ഉപയോഗിച്ച മൊബൈൽ സിം കാർഡുകളുടെ ഉടമയായ പാനൂർ സ്വദേശി സക്കീനയെ കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു. ക്വട്ടേഷൻ സംഘം ഉപയോഗിച്ച നാലു സിം കാർഡുകൾ സക്കീനയുടെ പേരിലുള്ളതാണ്. ഭർത്താവാണ് സിം വാങ്ങിയതെന്ന് സക്കീന മൊഴി നൽകി. അഭിഭാഷകനൊപ്പമാണ് സക്കീന ചോദ്യം ചെയ്യലിനെത്തിയത്. അർജുൻ ആയങ്കിയുടെ ഭാര്യ അമലയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നലെ എത്തിയില്ല. അമലയെ കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തിരുന്നു. ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയോട് ഇന്ന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഹാജരായെങ്കിലും മടക്കി അയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |