SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.58 PM IST

പത്തനംതിട്ട കളക്ടർ ദിവ്യ എസ്. അയ്യർ ചുമതലയേറ്റു

cala
പത്തനംതിട്ട കളക്ടർ ദിവ്യ എസ്. അയ്യർ ചുമതലയേൽക്കാൻ മാതാപി​താക്കൾക്കൊൾപ്പം എത്തി​യപ്പോൾ

പത്തനംതിട്ട : ജില്ലയിലെ മുപ്പതിയാറാമത്തെ കളക്ടറായി ദിവ്യ എസ്. അയ്യർ ചുമതലയേറ്റു. മാതാപിതാക്കളായ ഭഗവതി അമ്മാൾ, ശേഷ അയ്യർ എന്നിവരും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിനിയാണ് ദിവ്യ. എം.ബി.ബി.എസ് ഡോക്ടർ ആണ്. അസിസ്റ്റന്റ് കളക്ടറായി കോട്ടയം ജില്ലയിലും സബ് കളക്ടറായി തിരുവനന്തപുരം ജില്ലയിലും തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും ചുമതല വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ പദ്ധതി, ദേശീയ ആയുഷ്മിഷൻ എന്നിവയുടെ മിഷൻ ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് പത്തനംതിട്ട ജില്ലാ കളക്ടറായി നിയമിതയായത്.

  • പത്തനംതിട്ട പരിചയം ?

കോട്ടയം സബ് കളക്ടർ ആയിരുന്നപ്പോൾ പമ്പയിലും എരുമേലിയിലും വന്നിട്ടുണ്ട്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടും പത്തനംതിട്ടയിൽ എത്തിയിട്ടുണ്ട്. ഭർത്താവ് ശബരിനാഥിന്റെ അമ്മയുടെ വീട് കുന്നന്താനത്താണ്.

  • ജനങ്ങളെക്കുറിച്ച് ?

പത്തനംതിട്ടയോട് ഇഷ്ടമാണ്. വലിയൊരു പ്രശ്നങ്ങളൊന്നും ഇല്ലാത്ത ജില്ലയാണിത്.

  • മുൻഗണന എന്തിനായിരിക്കും? എന്തെങ്കിലും പദ്ധതി ?

കൊവിഡ് പ്രതിരോധത്തിനാണ് മുൻഗണന. വൃദ്ധ ജനങ്ങൾ കൂടുതലുള്ള ജില്ലയാണിത്. അവർക്കായി എന്തെങ്കിലും പദ്ധതി തയ്യാറാക്കണമെന്ന് ആഗ്രഹമുണ്ട്.

  • ഡോക്ടർ എന്ന നിലയിൽ ?
    കൊവിഡ് വർദ്ധിക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ ആരംഭിക്കും. അതിനായുള്ള ശ്രമമാകും ആദ്യം.

  • സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ?

സ്ത്രീ വിഷയത്തിൽ ദൗർഭാഗ്യകരമായ ചില സംഭവങ്ങൾ ജില്ലയിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ജില്ലയെ മോശമാക്കാൻ കഴിയില്ല. ജില്ലയിലെ എം.എൽ.എ, എസ്.പി, ഡി.എം.ഒ തുടങ്ങിയവർ സ്ത്രീകളാണ്. സ്ത്രീ ശാക്തീകരണത്തിനുദാഹരണം കൂടിയാണ് പത്തനംതിട്ട.

  • അയ്യപ്പ വിശ്വാസിയാണോ?

അയ്യപ്പ വിശ്വാസിയാണ്. ഇത്തവണ നടതുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അത് സാധിച്ചിരുന്നില്ല.

  • എഴുത്തുകാരി, പാട്ട്, പ്രാസംഗിക തുടങ്ങി നിരവധി വിശേഷണങ്ങൾ?

ചെറുപ്പം മുതലേ അങ്ങനെയാണ് വളർന്നത്. എഴുത്തിനോടും വായനയോടും കർണാടിക് സംഗീതവുമെല്ലാം ഇഷ്ടമാണ്. സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പഠനസഹായിയായ പാത്ത് ഫൈൻഡർ, ചിമംഗോ അഡീച്ചിയുടെ പുസ്തകത്തിന്റെ വിവർത്തനം. എത്രയും പ്രിയപ്പെട്ടവൾക്ക്, അപ്ലൈഡ് ഡിപ്ലോമസി എന്നീ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്.

  • ജില്ലയിലേക്ക് താമസം മാറുമോ?

അമ്മയും അച്ഛനും കുഞ്ഞും ഇവിടെയുണ്ടാകും. ജില്ലയിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട് മറ്റെങ്ങും മാറാൻ പറ്റില്ല. ഇവിടെ തന്നെയുണ്ടാകും.

  • വയസ്? സ്വന്തം വീട് , കുടുംബം ?

36 വയസുണ്ട്. അമ്മ ഭഗവതിയമ്മാൾ, അച്ഛൻ ശേഷ അയ്യർ. സഹോദരി നിത്യ. ഭർത്താവ് മുൻ എം.എൽ.എ ശബരിനാഥ്. മകൾ : മൽഹാർ.

  • സിവിൽ സർവീസ് ലക്ഷ്യമിടുന്ന കുട്ടികളോട് പറയാനുള്ളത് ?

ജനസേവനത്തിന് താൽപര്യമുള്ളവർ വേണം സിവിൽ സർവീസ് തിരഞ്ഞെടുക്കാൻ. പഠിക്കുകയും ചിന്തിക്കുകയും വായിക്കുകയും ചെയ്യണം. തീവ്രമായ ആഗ്രഹവും ദിശാ ബോധവും ഉണ്ടെങ്കിൽ തീർച്ചയായും ലക്ഷ്യത്തിൽ എത്തിച്ചേരാനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.