താര ജാടയില്ലാത്ത താര പുത്രനും നടനുമാണ് പ്രണവ്മോഹൻലാൽ. നടന്റെ ലളിതമായ ജീവിതത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചും നിരവധിപേർ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പ്രണവ്മോഹൻലാൽ എന്ന വ്യക്തിയിൽ നിന്ന് പഠിച്ചൊരു കാര്യത്തെ കുറിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ തുറന്നു പറഞ്ഞിരിക്കുകയാണ്, കഴിഞ്ഞ ദിവസം പ്രണവിന്റെ ജന്മദിനമായിരുന്നു. നടന് ആശംസകൾ അറിയിക്കുന്നതിനൊപ്പമാണ് പ്രണവിനുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ ഉണ്ടായ ഒരു സംഭവമാണ് അൽഫോൺസ് തുറന്നു പറഞ്ഞിരിക്കുന്നത്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ പ്രണവിന്റെ കാരക്ടർപോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് അൽഫോൺസ് ഇക്കാര്യം വെളിപ്പടുത്തിയിരിക്കുന്നത്. ''എന്റെ ഓഫിസിൽ ഒരു ഗിറ്റാറുണ്ടായിരുന്നു. അതിന്റെ ഒരു കമ്പി പൊട്ടിയതുകൊണ്ട് ഞാനും സഹപ്രവർത്തകരും ആ ഗിറ്റാറിനെ മാറ്റി വച്ചിരിക്കുകയായിരുന്നു. ഒരിക്കൽ ഒരു സിനിമയുടെ കാര്യം ചർച്ച ചെയ്യുന്നതിനായി പ്രണവിനെ കാണാൻ ഞാൻ ആഗ്രഹിച്ചു. സിജു വിൽസണോ കൃഷ്ണ ശങ്കറോ ആണ് പ്രണവിനെ വിളിച്ചത്. അദ്ദേഹം ഓഫീസിൽ വന്നു. ഞങ്ങൾ കണ്ടു. ഞങ്ങൾ സംസാരിച്ചിരുന്നു. അൽപസമയം കഴിഞ്ഞപ്പോൾ അദ്ദേഹം ആ കമ്പി പൊട്ടിയ ഗിറ്റാറെടുത്ത് വായിക്കാൻ തുടങ്ങി. അതിഗംഭീരമായിരുന്നു ആ സംഗീതം.ഒരു പാഠം അന്ന് എന്നെ അദ്ദേഹം പഠിപ്പിച്ചു. ഒരു കമ്പിയില്ലാത്ത ഗിറ്റാറിനുപോലും സംഗീതം സൃഷ്ടിക്കാൻ കഴിയും. ഉപകരണമല്ല, അതു വായിക്കുന്നവനാണ് സംഗീതം സൃഷ്ടിക്കുന്നത്. നന്ദിമോഹൻലാൽ സർ, സുചിത്ര മാഡം… പ്രണവിനെപ്പോലെ മനോഹരമായ മനുഷ്യജീവനെ ഞങ്ങൾ ക്കു നൽകിയതിന്!.""അൽഫോൺസിന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |