ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ദ്ധൻ പ്രശാന്ത് കിഷോർ ഡൽഹിയിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയുംകണ്ട് ചർച്ച നടത്തി. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗും മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്ജ്യോത് സിംഗ് സിദ്ധുവുമായുള്ള ശീതസമരം ഒത്തുതീർപ്പാക്കാനുള്ള ദൗത്യം പ്രശാന്ത് കിഷോറിന് നൽകുമെന്നറിയുന്നു.
2017ൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രശാന്ത് കിഷോർ മുൻകൈയടുത്താണ് സിദ്ധുവിനെ കോൺഗ്രസിൽ കൊണ്ടുവന്നത്. എന്നാൽ മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി ഒത്തുപോകാൻ സിദ്ധുവിന് കഴിഞ്ഞില്ല. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന ഘടകത്തിലെ പ്രമുഖ നേതാക്കളുടെ ഭിന്നത പാർട്ടിയുടെ ജയസാദ്ധ്യതകളെ ബാധിച്ചേക്കും. അമരീന്ദറിനെയും സിദ്ധുവിനെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ച് ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഈ സാഹചര്യത്തിലാണ് പ്രശാന്ത് കിഷോറിന്റെ വരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |