ന്യൂഡൽഹി: ഈ വർഷത്തെ നീറ്റ് പ്രവേശന പരീക്ഷ മലയാളത്തിലും എഴുതാൻ അവസരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. ഇംഗ്ളീഷിലും ഹിന്ദിയിലും കൂടാതെ ഒൻപത് പ്രാദേശിക ഭാഷകളിലാണ് നീറ്റ് പരീക്ഷ നടത്തിയിരുന്നത്. ഈ വർഷം മുതൽ പഞ്ചാബിയും മലയാളവും കൂടി പ്രാദേശിക ഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞവർഷത്തെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കൂടുതൽ പ്രാദേശിക ഭാഷകളിൽ നീറ്റ് പരീക്ഷ നടത്തുന്നത്. ജി സി സി രാജ്യങ്ങളിലെ ഇന്ത്യൻ വിദ്യാർത്ഥികളെക്കൂടി പരിഗണിച്ച് ഈവർഷം മുതൽ കുവൈറ്റിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് വേണ്ടിയുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |