ന്യൂഡൽഹി: ഒരു പതിറ്റാണ്ടിലേറെയായി ദിവ്യബലിയും ആരാധനയും നടന്നുവന്നിരുന്ന ഡൽഹി ലഡോസറായിലെ ലിറ്റിൽ ഫ്ളവർ കത്തോലിക്കാ പള്ളി ഇടിച്ചുതകർത്ത കെജ്‌രിവാൾ സർക്കാരിന്റെ നടപടി അപലപനീയമാണെന്ന് സി.ബി.സി.ഐ ലെ്റ്റയി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
കൈവശാവകാശ രേഖകളുള്ള ഭൂമിയിൽ അനധികൃതമായി കടന്നുവന്ന് നാശംവിതച്ച ഉദ്യോഗസ്ഥരുടെ നടപടിയിൽ അന്വേഷണം വേണം.
2021 ജൂലായ് 7ന് നൽകിയ നോട്ടീസിന് പള്ളി അധികൃതർക്ക് മറുപടി നൽകാൻ അവസരം നൽകാതെയാണ് നടപടി. 1982 മുതൽ സ്വകാര്യ വ്യക്തിയുടെ കൈവശമിരുന്ന ഭൂമി പിന്നീട് ദേവാലയ നിർമ്മിതിക്ക് ഇഷ്ടദാനമായി നൽകിയതാണ്. 2011ൽ നിർമ്മിച്ച പള്ളി അനധികൃതമാണെന്ന് ഇപ്പോൾ പറയുന്നതിൽ വ്യക്തമായ അജണ്ടകളുണ്ട്. മുഖ്യമന്ത്രി കേജ്‌രിവാൾ ഉത്തരം നൽകണമെന്നും വി.സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |