പെൺകുട്ടി ഉപയോഗിച്ചത് ഹോട്ടലുടമയുടെ സിം കാർഡ്
പാലക്കാട്: തൃത്താല കറുകപുത്തൂരിൽ പീഡനത്തിനിരയായ പെൺകുട്ടി താമസിച്ചിരുന്ന പട്ടാമ്പിയിലെ ഹോട്ടലിൽ ലഹരി പാർട്ടി പതിവായിരുന്നെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഉടമയും ലഹരി സംഘങ്ങളും തമ്മിലെ ബന്ധം വെളിപ്പെടുത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. പെൺകുട്ടി അവസാനമായി ഉപയോഗിച്ചത് പട്ടാമ്പിയിൽ ലഹരി പാർട്ടി നടന്ന ഹോട്ടലിന്റെ ഉടമയുടെ പേരിലുള്ള സിം കാർഡ് ആണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതേസമയം പെൺകുട്ടിയുടെ കുടുംബം ഫോൺ പിടികൂടിയതിന് പിന്നാലെ ഹോട്ടലുടമ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുത്തിട്ടുണ്ട്.
18 വയസുള്ള പെൺകുട്ടിയെ പതിനാറ് വയസുമുതൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടി അമ്മയാണ് പരാതി നൽകിയത്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ പുറത്തായത്. മയക്കുമരുന്ന് നൽകിയും നഗ്നചിത്രങ്ങൾ കാണിച്ചുമാണ് പീഡനത്തിന് വിധേയമാക്കിയതെന്ന് പെൺകുട്ടിയും മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിക്ക് കഞ്ചാവ്, കൊക്കൈയ്ൻ, എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും നൽകിയായിരുന്നു പീഡനം. പിതാവിന്റെ സുഹൃത്തായ മുഹമ്മദെന്ന ഉണ്ണിയും സുഹൃത്തുക്കളായ നൗഫലും അഭിലാഷുമാണ് കേസിലെ പ്രധാന പ്രതികൾ. കഴിഞ്ഞമാസം നാലിനാണ് അഭിലാഷ് പെൺകുട്ടിയെ പട്ടാമ്പിയിലെ ഹോട്ടലിലെത്തിച്ചത്. നാലാംദിവസം തൃത്താല പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി. ഇതിനിടയിൽ നടന്ന ലഹരി പാർട്ടിയിൽ ഒൻപത് പേർ പങ്കെടുത്തെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. ഡിജെ മുസ്തഫ, മുനീർ, ശ്രീജിത്ത്, പ്രണോയ്, സുഹൈർ, അമീൻ, അക്ബർ സുൽത്താൻ എന്നിവർ ലഹരി പാർട്ടിക്കായി മുറിയിൽ വന്നുപോയിരുന്നതായാണ് പെൺകുട്ടിയുടെ പരാതി. ഇതിലൊരാൾ പട്ടാമ്പിയിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനാണെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |