SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.31 PM IST

നയതന്ത്ര സ്വർണക്കടത്ത്: പ്രതികളുടെ ജാമ്യത്തിന് സ്റ്റേ അനുവദിച്ചില്ല

gold-smuggling-

ന്യൂഡൽഹി: തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്ത് കേസിലെ 12 പ്രതികൾക്ക് കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യം പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.

കേസിലെ പ്രതികളെല്ലാം സർക്കാർ ഉദ്യോഗസ്ഥരാണ്. ജാമ്യം റദ്ദാക്കുന്നത് പരിഗണിക്കാനാകില്ലെന്നും,. അതേസമയം, സ്വർണക്കടത്ത് കേസുകളിൽ യു.എ.പി.എ. നിലനിൽക്കുമോയെന്ന നിയമപ്രശ്‌നം പരിശോധിക്കാമെന്നും 'ചീഫ് ജസ്റ്റിസ് എൻ.വി.രമണ , ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. അപ്പീലിൽ പന്ത്രണ്ട് പ്രതികൾക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടു. കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി .

 യു.എ.പി.എ നിലനിൽക്കുമോ?
സ്വർണകള്ളക്കടത്ത് ഭീകരപ്രവർത്തനത്തിന്റെ പരിധിയിൽ വരില്ലെന്ന കേരള ഹൈക്കോടതി നിരീക്ഷണത്തെ എൻ ഐ എയ്ക്കായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നട്‌രാജ് ചോദ്യം ചെയ്തു. യു.എ.പി.എ.നിയമത്തിന്റെ 15-ാം വകുപ്പ് പ്രകാരം സ്വർണ്ണക്കടത്ത് ഭീകരവാദ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുന്ന കുറ്റകൃത്യമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി വിധിച്ചിട്ടുള്ളതായി നട്‌രാജ് വാദിച്ചു. കേരള , രാജസ്ഥാൻ ഹൈക്കോടതികൾ വ്യത്യസ്ത അഭിപ്രായം സ്വീകരിച്ചതിനാൽ അക്കാര്യം വിശദമായി പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOLD SMUGGLING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.