റൊസൗ: കരീബിയൻ ദ്വീപുരാജ്യമായ ഡൊമിനിക്കയിൽ അനധികൃതമായി പ്രവേശിച്ച കേസിൽ അറസ്റ്റിലായ വജ്രവ്യാപാരി മെഹുൽ ചോക്സിക്ക് ജാമ്യം അനുവദിച്ച് ഡൊമനിക്കൻ ഹൈക്കോടതി. ചികിത്സാ ആവശ്യത്തിന് അയൽരാജ്യമായ ആന്റിഗ്വയിലേക്കു മടങ്ങിപ്പോകാമെന്നും ആരോഗ്യം
വീണ്ടെടുത്താലുടൻ മടങ്ങിയെത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ജാമ്യത്തുകയായി 10,000 കരീബിയൻ ഡോളർ കോടതിയിൽ കെട്ടിവയ്ക്കണം. ചോക്സിക്കെതിരെയുള്ള മജിസ്ട്രേട്ട് കോടതിയിലെ നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ചോക്സിയുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ചോക്സി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ചോക്‌സിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്ത്യയിൽ നിന്നുളള വ്യോമസേന വിമാനം ആന്റിഗ്വയിലെത്തിയതായി റിപ്പോർട്ടുണ്ട്. ചികിത്സയ്ക്കായി ചോക്സി ആന്റിഗ്വയിലെത്താനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഇന്ത്യന സർക്കാരിന്റെ പുതിയ നീക്കം .
ബാങ്ക് വായ്പത്തട്ടിപ്പുകേസിൽ അറ്സ്റ്റ് ഭയന്ന് ഇന്ത്യയിൽ നിന്നു മുങ്ങിയ ചോക്സി, 2018 മുതൽ ആന്റിഗ്വയിലായിരുന്നു താമസം. ഇതിനിടെ ആന്റിഗ്വയിൽ നിന്ന് കാണാതായ ചോക്സി കഴിഞ്ഞ മേയ് 23നാണ് ഡൊമിനിക്കയിൽ അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |