വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം സർക്കാരുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന് എല്ലാ സഹായങ്ങളെല്ലാം ചെയ്യും. കുടുംബത്തെ ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും. തോട്ടംമേഖലയിലെ ലയങ്ങളുടെ ശോചനീയാവസ്ഥയും ഇവിടങ്ങളിലെ കുട്ടികളുടെയും സ്ത്രീകളുടെയും അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികളും ഉണ്ടാകും. കേസിൽ പഴുതടച്ച അന്വേഷണവും അർഹമായ ശിക്ഷയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കേസിലെ പ്രതി അർജുന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതി പ്രതിയെ 27 വരെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |