കൊച്ചി: മെഡിക്കൽ ഷോപ്പ് ഉടമകളുടെ ഉറക്കം കെടുത്തിയ മുഖംമൂടി കള്ളൻ കൊല്ലം കോട്ടാത്തല പുത്തൻവീട്ടിൽ അഭിലാഷ് (രാജേഷ് -40) പൊലീസിന്റെ വലയിലായി. പാലാരിവട്ടത്തെ മെഡിക്കൽ ഷോപ്പിൽ നിന്ന് 60,000രൂപയും മൊബൈൽ ഫോണും കവർന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. നഗരത്തിലെ 10 ഓളം മെഡിക്കൽ ഷോപ്പുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയത് ഇയാളാണെന്ന് തിരിച്ചറിഞ്ഞു.
കോഴിക്കോട്ട് മോഷണക്കേസിൽ അകത്തായ പ്രതി കഴിഞ്ഞ ജൂണിലാണ് പുറത്തിറങ്ങിയത്. 2012ലാണ് ആദ്യമായി പൊലീസ് പിടിയിലായത്. എറണാകുളം എ.സി.പി.നിസാമുദ്ദീന്റെ നിർദ്ദേശപ്രകാരം പാലാരിവട്ടം എസ്.എച്ച്.ഒ രൂപേഷ്, രതീഷ്, സുരേഷ് എസ്.സി.പി.ഒ രതീഷ്, സി.പി.ഒ മാഹിൻ, അരുൺ എന്നിവർ ചേർന്നാണ് സൈബർസെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |