മുംബയ്: ശതകോടികളുടെ ബിസിനസുകാരനായ ശിവസേന നേതാവിനെതിരെ മോഷണകുറ്റത്തിന് കേസ്.മുംബയിലെ കല്യാണിൽ നിന്നുളള ശിവസേന നേതാവും സ്ഥലത്തെ പ്രധാന കച്ചവടക്കാരനുമായ സഞ്ജയ് ഗെയ്‌ക്‌വാദിനെതിരെയാണ് മഹാരാഷ്‌ട്ര സംസ്ഥാന വൈദ്യുതി വിതരണ കമ്പനി മോഷണ പരാതി നൽകിയിരിക്കുന്നത്.
കല്യാണിൽ കോൽസെവാഡി പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയനുസരിച്ച് മാർച്ച് മാസത്തിൽ ഗെയ്‌ക്‌വാദിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പണിസ്ഥലത്ത് വൈദ്യുതി മോഷണം നടക്കുന്നതായി കമ്പനി അറിഞ്ഞു. 34,840 രൂപയുടെ ഒരു ബിൽ ഗെയ്‌ക്‌വാദിന് നൽകി. പിഴയായി 15,000 രൂപ അടയ്‌ക്കാനും ആവശ്യപ്പെട്ടു. എന്നാൽ ബിൽ നിൽകി മൂന്ന് മാസമായിട്ടും ബില്ലോ പിഴയോ ഇയാൾ അടച്ചില്ല. ഇതോടെയാണ് കമ്പനി പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് ജൂലായ് 12ന് ഗെയ്‌ക്‌വാദ് 49,840 രൂപയുടെ ബില്ലടച്ചു. ഇതിൽ 34,840 രൂപ വൈദ്യുതി മോഷണത്തിനും 15000 രൂപ ഒത്തുതീർപ്പിനുളള പണമായുമാണ് അടച്ചത്. എട്ട് കോടിയിലധികം വരുന്ന റോൾസ് റോയ്‌സ് കാറിന് ഉടമയാണ് ഗെയ്‌ക്‌വാദ്. എന്നിട്ടും ഇയാൾ വൈദ്യുതി മോഷണ കേസിൽ പെട്ടതിനെ കുറിച്ച് ശിവസേന ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല എന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |