ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ( ഡി എ) വർദ്ധിപ്പിച്ചു. 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായാണ് വർദ്ധന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ഡി എ പുനഃസ്ഥാപിച്ചതോടെ ജീവനക്കാരുടെ ശമ്പളത്തിൽ കാര്യമായ വർദ്ധനവുണ്ടാകും. എന്നാൽ 2020 ജനുവരി ഒന്നു മുതലുള്ള ഡി എ കുടിശിക എന്നുമുതൽ നൽകുമെന്ന് കാര്യം സർക്കാർ വ്യക്തമാക്കിയിട്ടില്ല.
കൊവിഡ് വ്യാപനത്തെ തുടർന്ന് സർക്കാരിനുണ്ടാകുന്ന അധികബാദ്ധ്യത കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി എ, ഡി ആർ വർദ്ധന കഴിഞ്ഞവർഷമാണ് സർക്കാർ മരവിപ്പിച്ചത്.
മൂന്നുഗഡു ഡി എ ആണ് ബാക്കിയുണ്ടായിരുന്നത്. 2020 ജനുവരി ഒന്നുമുതൽ 2020 ജൂൺ 30വരെയുള്ള നാല് ശതമാനവും 2020 ജൂലായ് ഒന്നുമുതൽ 2020 ഡിസംബർ ഒന്നുവരെയുള്ള മൂന്നു ശതമാനവും 2021 ജനുവരി ഒന്നുമുതൽ 2021 ജൂൺ 30 വരെയുള്ള നാലുശതമാനവുമാണ് ഡി എ നൽകാനുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |