തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എൽ.സിക്ക് റെക്കോഡ് വിജയമാണ് സംസ്ഥാനത്ത് ഉണ്ടായത്.99.47 ശതമാനം വിജയശതമാനമായാണ് ഉയർന്നത്. വിജയ ശതമാനം 99 കടന്നിട്ടും വിദ്യാഭ്യാസമന്ത്രി താനല്ലാത്തതുകൊണ്ട് ആരും പരിഹസിക്കാനോ ട്രോളാനോ തയ്യാറാകുന്നില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പറയന്നു.. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വിജയ ശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വിലക്കുറച്ചു കാണുന്നുവെന്നും അതിൽ ട്രോളുകളും മറ്റും കൊണ്ടുവരുന്നത് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണിയാണെന്നും അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
2011 മുതൽ 2021 വരെയുള്ള എസ്.എസ്.എൽ.സി വിജയ ശതമാനത്തി്റെ പട്ടികയും അദ്ദേഹം ഫേസ്ബുക്കിൽ പങ്ക് വച്ചു. യുഡിഎഫിന്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക. ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി. 2016 മുതൽ പ്രൊഫസർ രവീന്ദ്രനാഥ് മന്ത്രിയായ ശേഷമുള്ള വിജയശതമാനവും ഉയരത്തിൽ തന്നെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
2017 ൽ 95.98 ശതമാനം, 2018 ൽ 97.84,2019 ൽ 98.11, 2020 ൽ 98.82, ഇപ്പോഴിതാ 2021 ൽ 99.47 ശതമാനം പേരും എസ്.എസ്.എൽ.സിക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു. 'ഗോപാലേട്ടന്‍റെ പശുവില്ല, ആമിനത്താത്തയുടെ പൂവൻ കോഴിയില്ല, സ്കൂളിന്‍റെ ഓട് മാറ്റാൻ വന്ന ബംഗാളിയുമില്ല. റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട് ഇജ്ജാതി ട്രോളുകളൊന്നുമില്ലെന്നും അബ്ദു റബ്ബ് കുറിച്ചു. ആരുടെയും വിജയത്തെ വില കുറച്ചു കാണുന്നില്ലെന്ന് പറഞ്ഞ അബ്ദുറബ് ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങളും അറിയിച്ചു.വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാർത്ഥികളെ നിങ്ങളുടെ മിടുക്കു കൊണ്ടാണെന്നും അബ്ദുറബ്ബ് കൂട്ടിച്ചേർത്തു. ആരുടെയും വിജയത്തെ വില കുറച്ചു കാണുന്നില്ലെന്ന് പറഞ്ഞ അബ്ദുറബ് ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങളും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |