തിരുവനന്തപുരം: സർക്കാരിന്റെ ഓണസമ്മാനമായി ഇത്തവണ സൗജന്യ ഓണ ഭക്ഷ്യക്കിറ്റിൽ 17 ഇനം സാധനങ്ങൾ. കഴിഞ്ഞ തവണ 13 ഇനങ്ങളായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ.ബാലഗോപാൽ എന്നിവരുമായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ചയിലാണ് ഇത്തവണ 17ഇനങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. പരമാവധി കേരളീയ ഉൽപ്പന്നങ്ങളായിരിക്കും. ഇവയുടെ തൂക്കം തീരുമാനമായിട്ടില്ല.
ആഗസ്റ്റ് ഒന്നിന് ആരംഭിച്ച് 18ന് മുമ്പ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഭക്ഷ്യക്കിറ്റ് നൽകുകയാണ് ലക്ഷ്യം. കിറ്റുകൾ സൗകര്യപ്രദമായി തയ്യാറാക്കാൻ അടഞ്ഞു കിടക്കുന്ന പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെ ഉപയോഗപ്പെടുത്താൻ ഭക്ഷ്യ വകുപ്പ് ആലോചിക്കുന്നുണ്ട്.
ഓണക്കിറ്റിലെ സാധനങ്ങളുടെ അളവും ഗുണവും പരിശോധിച്ച് ഉറപ്പാക്കണമെന്നും ഇക്കാര്യത്തിൽ വിട്ടിവീഴ്ച പാടില്ലെന്നും സപ്ലൈകോ അധികൃതർക്ക് മന്ത്രി ജി.ആർ. അനിൽ നിർദ്ദേശം നൽകി.
കിറ്റിലുള്ളത്
പഞ്ചസാര,
വെളിച്ചെണ്ണ,
ചെറുപയർ,
തുവരപ്പരിപ്പ്,
തേയില
മുളക്/മുളക്‌പെടി,
ഉപ്പ്
മഞ്ഞൾ,
ആട്ട,
ശർക്കരവരട്ടി/ ഉപ്പേരി,
ബാത്ത് സോപ്പ്
അണ്ടിപ്പരിപ്പ്,
ഏലയ്ക്ക,
സേമിയ/ പാലട/ ഉണക്കലരി,
നെയ്യ്
ക്രീം ബിസ്കറ്റ്
തുണി സഞ്ചി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |