കൊച്ചി: സ്വർണാഭരണ മേഖലയിൽ ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വരുന്നതിനു മുമ്പുള്ള കേരള ചരക്ക് സേവന നികുതി , കേരള മൂല്യവർദ്ധിത നികുതി തുടങ്ങി 15 വർഷത്തിലധികമായി നിരവധി കേസുകൾ തീർപ്പാകാതെ ഡിപ്പാർട്ടുമെന്റിലും, കോടതിയിലുമായി കെട്ടിക്കിടക്കുകയാണെന്നും മാനുഷിക പരിഗണന നൽകി അവ തീർപ്പാക്കണമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ(AKGSMA) സംസ്ഥാന ഭാരവാഹികൾ ധനമന്ത്രിയുമായി നടന്ന ചർച്ചയിൽ ആവശ്യപ്പെട്ടു.
രജിസ്ട്രേഷൻ എടുത്തിട്ടുള്ള വ്യാപാരികളെ മാത്രം ഉപദ്രവിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും അനധികൃത മേഖലയ്ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും AKGSMA പരാതിപ്പെട്ടു.
വ്യാപാരികളുടെ പരാതികൾക്കെല്ലാം പരിഹാരമുണ്ടാക്കുമെന്ന് ധനമന്ത്രി ഉറപ്പു നൽകി. സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ, വർക്കിംഗ് സെക്രട്ടറി സി.വി.കൃഷ്ണദാസ്, സംസ്ഥാന കൗൺസിൽ അംഗം വിജയകൃഷ്ണ വിജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഭാരവാഹികൾ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |