ന്യൂഡൽഹി: ജനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രോഗവ്യാപനത്തിന് അവസരമുണ്ടാക്കിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ലോക്ക്ഡൗൺ ഇളവിനെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മാർക്കറ്റുകളിലും മറ്റും ആൾക്കൂട്ടമുണ്ടാകുന്നതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചതിന് പിന്നാലെയാണ് നടപടി.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കഴിഞ്ഞിട്ടില്ലെന്നും അതിനാൽ മാർക്കറ്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാളുകൾ, റെയിൽവെ സ്റ്റേഷനുകൾ, റെസ്റ്റോറന്റുകൾ, വിവാഹ ചടങ്ങുകൾ എന്നിവിടങ്ങളിൽ തിരക്കു കൂടുന്നത് നിയന്ത്രിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു. കൊവിഡ് പ്രോട്ടോക്കോളിൽ വീഴ്ച വരുത്തുന്നത് വൈറസ് വ്യാപനത്തിന് വഴിതെളിക്കും. ഇത് മുന്നിൽ കണ്ട് തിരക്ക് കാണപ്പെടുന്ന സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ജില്ലാ അധികൃതർ ബാദ്ധ്യസ്ഥരാണെന്നും വീഴ്ച വരുത്തിയാൽ നടപടിയെടുക്കണമെന്നും ആഭ്യന്തര സെക്രട്ടറി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |