ബ്രസീലിയ: പ്രശസ്തരാകാൻ ഇഷ്ടമില്ലാത്ത ആരാണുള്ളത്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ എന്തും ചെയ്യാൻ ഒരുക്കമുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ചിലർ കഴിവുകൾ കൊണ്ടും, മറ്റു ചിലർ പണം കൊണ്ടും അത് നേടുന്നു. എന്നാൽ വിചിത്രമായ രീതിയിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ചിലരുണ്ട്. ശരീരത്തിൽ മാറ്റങ്ങൾ വരുത്തിയാണ് ഇക്കൂട്ടർ ജനശ്രദ്ധ നേടുന്നത്. ‘ബോഡി മോഡിഫിക്കേഷൻ എന്തൂസിയാസ്റ്റ്’ എന്നാണ് അവർ അറിയപ്പെടുന്നത്. ശരീര ഭാഗങ്ങൾ തങ്ങൾക്കിഷ്ടമുള്ള രീതിയിൽ ശസ്ത്രക്രീയ ചെയ്ത് മാറ്റുന്നതിലാണ് ഇക്കൂട്ടർ സന്തോഷം കണ്ടെത്തുന്നത്.
ഇവരിൽ പ്രമുഖനാണ് 44 വയസുള്ള ബ്രസീലിയൻ പൗരനായ മൈക്കൽ ഫെരോ ദോ പ്രാഡോ. ഇദ്ദേഹത്തിന്റെ ബോഡി മോഡിഫിക്കേഷൻ അല്പം ഭീകരമാണെന്ന് പറയുന്നതിൽ തെറ്റില്ല. തലയിൽ അങ്ങിങ്ങായി കൃത്രിമ മുഴകൾ, പ്രത്യേകം തയ്യാറാക്കിയ കോന്ത്ര പല്ലുകൾ, ശരീരം തുളച്ച് വിവിധ ഇടങ്ങളിൽ കടുക്കനുകൾ എന്ന് മാത്രമല്ല മൈക്കലിന്റെ ശരീരം നിറയെ പച്ച കുത്തിയിട്ടുമുണ്ട്. ഒരു മനുഷ്യ പിശാചിന്റെ ലുക്ക് ലഭിക്കാൻ മൂക്കിന്റെ ഒരു ഭാഗവും മൈക്കൽ മുറിച്ചു മാറ്റിയിട്ടുമുണ്ട്.
തീർന്നില്ല, മനുഷ്യപ്പിശാചിന്റെ മേക്കോവർ വിശേഷങ്ങൾ. പുതുതായി മൈക്കൽ തന്റെ ശരീരത്തിൽ നടത്തിയ പരീക്ഷണങ്ങൾ കേട്ടാൽ ഒരു പക്ഷെ വട്ടുണ്ടോ എന്നുപോലും തോന്നിപ്പോവും. ഇരുകൈകളിലെയും ഓരോ വിരൽ മൈക്കൽ ശസ്ത്രക്രീയയിലൂടെ മുറിച്ചു മാറ്റി. മാത്രവുമല്ല, വെള്ളിയിൽ തീർത്ത കൂർത്ത കൊമ്പൻ പല്ലുകളും അടുത്തിടെ വരുത്തിയ പ്രധാന മാറ്റമാണ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പുത്തൻ ചിത്രങ്ങളിൽ മൈക്കലിന്റെ ഇടത് കൈയിൽ മോതിരവിരലും വലതു കയ്യിൽ നടുവിരലുമില്ല. വിരലുകൾ നീക്കം ചെയ്യുന്നതിനും കൊമ്പൻ പല്ല് ഘടിപ്പിക്കുന്നതിനും 5,000 ബ്രസീലിയൻ റെയ്‌സ്, അതായത് ഏകദേശം 80,000 രൂപയാണ് മൈക്കൽ ചിലവഴിച്ചത്. ശരീര പരിഷ്കരണങ്ങളിൽ വൈദഗ്ദ്ധ്യം നേടിയതിനും മൈക്കലിന്റെ പല മാറ്റങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതും അദ്ദേഹത്തിന്റെ ഭാര്യയാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |