ജക്കാർത്ത : രാജ്യത്ത് കൊവിഡ് ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രതിദിന കൊവിഡ് കേസുകളുടെ കാര്യത്തിൽ ഇന്ത്യയെ പിന്നിലാക്കി ഇന്തൊനേഷ്യ. തുടർച്ചയായ രണ്ടാം ദിവസവും ഇന്തൊനേഷ്യയിൽ 40,000 ലധികം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. അതിവേഗം പടരുന്ന ഡെൽറ്റാ വകഭേദം മൂലം രാജ്യത്ത് വളരെ ഗുരുതരമായ സാഹചര്യമാണുള്ളതെന്നാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച 47,899 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഒരു മാസം മുൻപ് 10,000ൽ താഴെയായിരുന്ന പ്രതിദിന കൊവിഡ് കേസുകളിൽ വളരെ പെട്ടെന്നാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. ഇന്തൊനേഷ്യയിലെ പ്രധാന ടൂറിസം കേന്ദ്രമായ ജാവയിലും സ്ഥിതി അതീവ ഗുരുതരമാണ്. ഇവിടെ ചികിത്സയും ഓക്സിജൻ ലഭ്യതയും കുറഞ്ഞുവരുന്നതായാണ് വിവരം. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി രാജ്യത്തെ ശരാശരി മരണനിരക്ക് 907 ആണ്. ഇന്തൊനേഷ്യയിൽ 10 ശതമാനം ജനങ്ങൾക്ക് മാത്രമേ വാക്സിൻ നൽകാനായിട്ടുളളൂവെന്നതും സ്ഥിതി കൂടുതൽ വഷളാകാൻ കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |