നെടുമങ്ങാട്: കരകുളം പുരവൂർക്കോണത്ത് രാത്രിയിൽ വീടിനുനേരെ ബോംബെറിഞ്ഞ മൂന്നംഗ ഗുണ്ടാസംഘത്തെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം നെടുമ്പാറ കെ.കെ. നഗർ കുന്തിരിക്കാംകുഴി പിങ്കി ഭവനിൽ വി. പിങ്കി (25), പട്ടം തേക്കുംമൂട് ബണ്ട് കോളനിയിൽ ടി.സി 2/46 സുമേഷ് നിവാസിൽ എസ്. സുമേഷ് (26), ഏണിക്കര കണ്ണണിക്കോണം ചിറത്തലയ്ക്കൽ പുത്തൻവീട്ടിൽ വി. ആനന്ദ് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുരവൂർക്കോണത്ത് സുനിൽകുമാറിന്റെ വീട്ടിൽ കഴിഞ്ഞ 21ന് രാത്രി 10.30ഓടെയാണ് ഇവർ ബോംബെറിഞ്ഞത്. സുനിൽകുമാറിന്റെ അനുജനും മുഖ്യപ്രതി പിങ്കിയും തമ്മിൽ നേരത്തെ റോഡിലെ ഗതാഗത തടസത്തെ ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യം തീർക്കാനാണ് സുനിൽകുമാറിന്റെ വീടിനുനേരെ ബോബെറിഞ്ഞതെന്ന് പ്രതികൾ സമ്മതിച്ചു. സുനിലിന്റെ പരാതിയിൽ നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽ കുമാറിന്റെ നിർദ്ദേശാനുസരണം പൊലീസ് ഇൻസ്പെക്ടർ വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. എസ്.ഐ സുരേഷ് കുമാർ, എ.എസ്.ഐ വിജയൻ, പൊലീസുകാരായ ആർ.ജെ. പ്രസാദ് , ആർ. ബിജു, സനൽരാജ്, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |