തൃശൂർ : മിനിമം ചാർജ് 10 രൂപയാക്കുക, ഡീസൽ സബ്‌സിഡി നൽകുക, വാഹന നികുതി ഒഴിവാക്കുക, പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ പ്രത്യക്ഷ സമരത്തിലേക്ക്. സമരത്തിന്റെ ആദ്യപടിയായി 27 ന് സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിൽ ഉപവാസം സംഘടിപ്പിക്കും. കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഈ മേഖലയ്ക്ക് രക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ഏഴ് ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. ഇക്കാര്യം ജൂലായ് ആറിന് ഗതാഗത മന്ത്രി രാജു ആന്റണിയുമായുള്ള ചർച്ചയിൽ ബസുടമകൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തതിനാലാണ് സമര പരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. സംസ്ഥാന പ്രസിഡന്റ് എൻ. ബി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ഹംസ, മനോജ്, തോമസ്, എം. എസ്. പ്രേം കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |