മഞ്ചേരി: തമിഴ്നാട്ടിലെ സമരവും കൊവിഡ് വ്യാപനവും കേരളത്തിലെ ചിക്കൻ വിപണിയെ ബാധിക്കുന്നു. ഒരു കിലോ കോഴിക്ക് ജില്ലയിൽ 150 മുതൽ 160 രൂപ വരെയും ഇറച്ചിക്ക് 200 മുതൽ 220 വരെയുമായി ഉയർന്നു. പെരുന്നാൾ വിപണി ലക്ഷ്യമിട്ട് തമിഴ്നാട് ലോബി കൃത്രിമമായി വില വർന്ധിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. സീസൺ വിപണി ലക്ഷ്യമിട്ടുള്ള വില വർദ്ധനവ് കൂടിയായതോടെ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിൽ ഒതുങ്ങാതെ കോഴി വില പറക്കുകയാണ്. കുടുംബശ്രീയുടെ സഹകരണത്തോടെ ഉത്പാദിപ്പിക്കുന്ന കേരള ചിക്കന് വില 129 രൂപ ആയി. കേരളത്തിലെ ഫാമുകളിലേക്ക് ആവശ്യത്തിന് കോഴിക്കുഞ്ഞുങ്ങൾ എത്താത്തതാണ് കോഴിവില ഉയരാൻ പ്രധാന കാരണം. ഈ പ്രതിസന്ധി മറികടക്കാൻ ഒന്നര മാസമെങ്കിലും എടുക്കുമെന്നും വ്യാപാരികൾ പറയുന്നു. രണ്ടുമാസം മുമ്പ് വരെ 1000 രൂപയ്ക്കു മുകളിൽ വിലയുണ്ടായിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2200 രൂപയായി. ഒരു കോഴിക്ക് 80 മുതൽ 85 രൂപ മുതൽമുടക്ക് വന്നിരുന്ന മേഖലയിൽ ഇപ്പോൾ 110 രൂപയാണ് ഉത്പാദനച്ചെലവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |