കാബൂൾ: അഫ്ഗാനിസ്ഥാന് നിരന്തരം ഭീഷണിയായി കൊണ്ടിരിക്കുന്ന താലിബാൻ തീവ്രവാദികൾക്കെതിരെ ഏത് രീതിയിലുള്ള ആക്രമണം നടത്തിയാലും തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാൻ വ്യോമസേന ഭീഷണിമുഴക്കിയതായി അഫ്‌ഗാനിസ്ഥാൻ ഉപരാഷ്ട്രപതി അമ്രുള്ള സലേ. "താലിബാനെ സ്പിൻ ബോൾഡാക്ക് പ്രദേശത്ത് നിന്ന് പുറത്താക്കാനുള്ള ഏതൊരു നീക്കത്തെയും പാകിസ്ഥാൻ വ്യോമസേന നേരിടുകയും പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന് പാകിസ്ഥാൻ വ്യോമസേന അഫ്ഗാൻ സൈന്യത്തിനും വ്യോമസേനയ്ക്കും ഔദ്യോഗിക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്," സലേ തന്റെ ട്വിറ്ററിൽ കുറിച്ചു.
അന്താരാഷ്ട്ര തലത്തിൽ ഒരുപാട് പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഈ വെളിപ്പെടുത്തലിന് പക്ഷേ സലേ തെളിവുകളൊന്നും നൽകിയിട്ടില്ല. അടുത്തിടെയായി പാകിസ്ഥാൻ വ്യോമസേന താലിബാന് പലയിടങ്ങളിലും സഹായങ്ങൾ ചെയ്തുകൊടുക്കുന്നുണ്ടെന്ന് സലേ അറിയിച്ചു. "അഫ്ഗാൻ കമാൻഡോകൾ നിമ്രോസിലെ ചഖൻസൂർ പ്രദേശത്തെ താലിബാനിൽ നിന്ന് വീണ്ടെടുത്തു. എല്ലാ തീവ്രവാദികളെയും കൊന്നൊടുക്കി. പാകിസ്ഥാന് വിഴുങ്ങാൻ സാധിക്കുന്നതിനേക്കാളും അഫ്ഗാനിസ്ഥാൻ വളരെ വലുതാണ്," അഫ്ഗാൻ ഉപരാഷ്ട്രപതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |