കൊച്ചി: സ്ത്രീധനം പൂർണമായും ഇല്ലാതാക്കാൻ വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണം ആവശ്യമാണെന്നും സർവകലാശാലകളിൽ പ്രവേശനം നേടുമ്പോൾ തന്നെ അതിനുള്ള നടപടികൾ ആരംഭിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വൈസ് ചാന്‍സിലര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാദ്ധ്യമങ്ങളാേട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിദ്യാർത്ഥികൾ അഡ്മിഷൻ എടുക്കുന്ന സമയത്തുതന്നെ സ്ത്രീധനം വാങ്ങില്ലെന്ന് സത്യപ്രസ്താവനയിൽ ഒപ്പിടണമെന്ന വ്യവസ്ഥ കൊണ്ടുവരണം. മാദ്ധ്യമങ്ങൾ അടക്കമുള്ളവരുടെ സഹകരണം ഉണ്ടെങ്കിൽ ഇത് വിജയിക്കും. സ്ത്രീധനത്തിനെതിരെ പോരാടണമെന്ന് എല്ലാവരോടും കൈകള്‍ കൂപ്പി അഭ്യര്‍ത്ഥിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
'കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക, സംസ്‌കാരിക മണ്ഡലത്തില്‍ സ്ത്രീകള്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. സ്ത്രീധനം ഇല്ലാതാക്കുക എന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല. സമൂഹത്തിനായി നമ്മള്‍ ചെയ്യേണ്ട കര്‍ത്തവ്യമാണ്.എല്ലാ മനുഷ്യരുടെയും ആവശ്യമാണ്. വിവാഹ സമയത്ത് നിര്‍ബന്ധിച്ചുള്ള സ്ത്രീധനം പാടില്ല. എന്ത് നല്‍കിയാലും അത് വധുവും പിതാവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലായിരിക്കണം. അതില്‍ വരനോ വരന്റെ കുടുംബത്തിനോ ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സ്ത്രീധനത്തിനെതിരെ ഒരു ദിവസം ഉപവാസം നടത്തിയിരുന്നു. സ്ത്രീധനത്തിനും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരായുള്ളതാണ് ഉപവാസം എന്നാണ് അന്ന് അദ്ദേഹം പറഞ്ഞിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |