ന്യൂഡൽഹി: യു എ ഇയിൽ ഈ വർഷം നടക്കുന്ന ഐ സി സി ടി 20 ലോകക്കപ്പിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ. ആറ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ലോകക്കപ്പിൽ മത്സരങ്ങൾ നടത്തുക. ഇതിൽ ബി ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് വന്നിരിക്കുന്നത്. ന്യൂസിലാൻഡും അഫ്ഗാനിസ്ഥാനുമാണ് ഗ്രൂപ്പിൽ നേരിട്ട് പ്രവേശനം ലഭിച്ച മറ്റ് രണ്ട് ടീമുകൾ. ഇനിയുള്ള രണ്ട് ടീമുകളെ യോഗ്യതാ മത്സരങ്ങൾക്കു സേഷം മാത്രമായിരിക്കും തീരുമാനിക്കുക. ഗ്രൂപ്പ് എയിൽ ഇംഗ്ളണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നീ ടീമുകളും യോഗ്യതാ മത്സരങ്ങൾ ജയിച്ച് വരുന്ന ടീമുകളും ഉണ്ടായിരിക്കും.
താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പാണ് ഇന്ത്യക്കും പാകിസ്ഥാനും ലഭിച്ചിരിക്കുന്നത്. ന്യൂസിലാൻഡ് മാത്രമാണ് ഇരുവർക്കും ഭീഷണിയായിട്ടുള്ള മൂന്നാമത്തെ ടീം. യോഗ്യതാ മത്സരങ്ങൾ കളിച്ചു വരുന്ന ടീമുകളിൽ ഹോളണ്ടും ബംഗ്ളാദേശും ഇന്ത്യയുടെ ഗ്രൂപ്പിൽ വരാനാണ് കൂടുതൽ സാദ്ധ്യത.
ഇന്ത്യ പാകിസ്ഥാൻ അതിർത്തി പ്രശ്നങ്ങൾ രൂക്ഷമായതിനെതുടർന്ന് ഇരു രാജ്യങ്ങളും ക്രിക്കറ്റ് മത്സരങ്ങളിൽ ഏർപ്പെടാറില്ലായിരുന്നു. ലോകക്കപ്പിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യാ പാകിസ്ഥാൻ പോരാട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |