തിരുവനന്തപുരം ജില്ലയിലെ വർക്കലയ്‌ക്കടുത്ത് തൊട്ടിപ്പാലത്തുള്ള ഒരു വീട്ടിലേക്കാണ് വാവയുടെ ഇന്നത്തെ യാത്ര. ഇവിടെ കനാലിനോട് ചേർന്നാണ് പാവപ്പെട്ട ഒരു കുടുംബം കഴിയുന്നത്. ഈ വീട്ടിലെ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് അടുത്തുള്ള വീട്ടിലെ കിണറാണ്. പതിവുപോലെ വീട്ടിലെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി വെള്ളം കോരി തിരിച്ചു വീട്ടിലേക്ക് വരുന്നവഴി വലത് കാലിലെ പാദത്തിൽ അണലിയുടെ കടിയേറ്റു. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരും, നാട്ടുകാരും ചേർന്ന് ആശുപത്രിയിലാക്കി. പിന്നെ സംഭവിച്ചതെല്ലാം ഈ വീട്ടുകാർ മറക്കാൻ ആഗ്രഹിക്കുന്നതാണ്.
കുട്ടി ഛർദിക്കുന്നതെല്ലാം രക്തം. ദേഹം മുഴുവൻ നീര് വച്ചു. മൂന്ന് പ്രാവശ്യം ഡയാലിസിസിന് വിധേയമായി. ഗുരുതരമായ അവസ്ഥയിലൂടെ കടന്ന് പോയ ദിവസങ്ങൾ. പ്രതീക്ഷ വേണ്ട എന്നാണ് ഡോക്ടർ ചികിത്സയ്‌ക്കിടക്ക് പറഞ്ഞത്.
അണലിയുടെ കടിയേറ്റാൽ പലർക്കും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകാറ്. കുട്ടി ഇപ്പോൾ തിരികെ വീട്ടിലെത്തി. സാധാരണ അണലിയുടെ കടിയേറ്റാൽ മുറിവ് ഉണ്ടാകുംരക്തം വരും. എന്നാൽ ഇവിടെ ഇത് രണ്ടും സംഭവിച്ചില്. വാവയെ പോലും ഈ സംഭവം അത്ഭുതപ്പെടുത്തി, കടികിട്ടിയ കുട്ടിക്ക് അതിനുശേഷം ഇപ്പോൾ എല്ലാത്തിനോടും ഭയമാണ്.ഒരു പ്രത്യേക അവസ്ഥ. അണലിയുടെ കടിയേറ്റാൽ ഉണ്ടാകുന്ന സാധാരണ അവസ്ഥയല്ല ഇവിടെ. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |