മലപ്പുറം : കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി നേതാക്കളെ ഒഴിവാക്കിയെന്ന് ആരോപണത്തിൽ പരിഹാസവുമായി മുസ്ലീംലീഗ് നേതാവും മുൻമന്ത്രിയുമായ പി.കെ അബ്ദുറബ്ബ്. 400 കോടിയുടെ കൊടകര കുഴൽപ്പണക്കേസൊക്കെ ഒരൊറ്റ സിറ്റിംഗിൽ ആവിയായി എന്ന് കരുതി ആരും ബേജാറാവരുത്, പകരം സ്വർണക്കടത്തും ആവിയായിപ്പോവുന്നുണ്ടെന്ന് അബ്‌ദു റബ്ബ് പറയുന്നു.
ഒന്നാം പിണറായി ഭരണത്തിൻ്റെ തുടക്കത്തിൽ ബി.ജെ.പിയുമായുള്ള ഡീൽ അനന്തപുരിയിലെ മസ്ക്കറ്റ് ഹോട്ടലിൽ വെച്ചായിരുന്നു. കുമ്മനത്തെയും മറ്റു ബി.ജെ.പി നേതാക്കളെയും ക്ഷണിച്ചു വരുത്തി പത്രക്കാരോട് കടക്ക് പുറത്ത് എന്നു പറഞ്ഞ് നടത്തിയ ആ ഡീലിനാണല്ലോ ശ്രീ എം ഇടനിലക്കാരനായത്. അതിൽ കേരളത്തിന് നഷ്ടം ഏക്കർ കണക്കിന് ഭൂമി. രണ്ടാം പിണറായി ഭരണത്തിൻ്റെ തുടക്കത്തിൽ തന്നെ ഇടനിലക്കാരില്ലാതെ നല്ലൊരു ഡീൽ നടന്നിരിക്കുന്നു. അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ വെച്ചാണതെന്നും അബ്ദുറബ്ബ് ആരോപിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |