തൃശൂർ: ജില്ലയിലെ അണക്കെട്ടുകളിൽ അധിക ജലമില്ല. വൃഷ്ടി പ്രദേശങ്ങളിൽ മഴ കിട്ടുന്നുണ്ടെങ്കിലും അതിജാഗ്രത സാഹചര്യമില്ല. ജില്ലയിലെ പ്രധാന ഡാമായ പീച്ചിയിലെ ജലനിരപ്പ് 73.62 മീറ്ററിലെത്തി നിൽക്കുകയാണ്. 39.54 ശതമാനം സംഭരണം മാത്രമേ ഇതുവരെയായിട്ടുള്ളു. ഡാമിന്റെ പരമാവധി സംഭരണ ശേഷി 79.25 മീറ്റർ ആണ്. 66.76 മീറ്ററാണ് ചിമ്മിനി ഡാമിലെ ജലനിരപ്പ്. 76.40 സംഭരണശേഷിയുള്ള ചിമ്മിനി ഡാമിലെ ശതമാനം 56.74 ആണ്. വാഴാനി ഡാമിൽ 52.75 മീറ്റർ ജലമാണുള്ളത്. 62.48 മീറ്ററാണ് സംഭരണശേഷി. നിലവിലെ സംഭരണം 33.86 ശതമാനമാണ്.
സ്ലൂയിസ് വാൾവ് തുറന്നുവിട്ട പെരിങ്ങൽക്കുത്ത് ഡാമിന്റെ ജലനിരപ്പ് 420.55 മീ. ആണ്. 69.72 ശതമാനമാണിത്. 29 മീ. സംഭരണ ശേഷിയുള്ള പൂമലയിൽ 27.7ആണ് നിലവിലെ ജലനിരപ്പ്. 73.63 ശതമാനമാണിത്. അസുരൻ കുണ്ട് ഡാമിൽ 4.40 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 10 മീ. സംഭരണശേഷിയുള്ള ഡാമിലെ 16.93 ശതമാനമേ വെള്ളമുള്ളു. പത്താഴക്കുണ്ട് ഡാമിൽ 8.92 മീ. ജലനിരപ്പാണുള്ളത്. 14 മീ. സംഭരണശേഷിയുള്ള ഡാമിന്റെ നിലവിലെ സംഭരണ ശതമാനം 34 ആണ്. ഷോളയാറിൽ 50.84 ശതമാനമാണ് നിലവിലെ സംഭരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |