SignIn
Kerala Kaumudi Online
Thursday, 25 April 2024 9.45 AM IST

ചിക്കൻ വിഭവങ്ങൾ വേണ്ടെന്നു വെക്കുമെന്ന് ഹോട്ടൽ ഉടമകൾ

hotel

കോഴിക്കോട്: സംസ്ഥാനത്ത് കോഴി ഇറച്ചിയുടെ വില അനിയന്ത്രിതമായി കൂടുന്നത് തടയാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വേണ്ടെന്നു വെക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

രണ്ടാഴ്ചക്കിടയിൽ ചിക്കൻ വില ഇരട്ടിയോളം വർദ്ധിച്ചിരിക്കുകയാണ്. അന്യസംസ്ഥാന ചിക്കൻ ലോബിയാണ് ഇവിടെ ചിക്കന് കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് വില അന്യായമായി ഉയർത്തുന്നതിന് പിന്നിൽ. നിലവിൽ ഹോട്ടലുകളിൽ പാഴ്സൽ മാത്രമേയുള്ളൂ. പ്രവർത്തന ചെലവ് പോലും ഒപ്പിക്കാനാവാതെ നട്ടം തിരിയുമ്പോൾ ചിക്കന്റെ വിലക്കയറ്റം താങ്ങാനാവുന്നില്ല. അന്യസംസ്ഥാന ലോബി കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത് തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. തദ്ദേശ ചിക്കൻ ഫാമുകളിൽ നിന്നു വിപണിയിൽ ആവശ്യത്തിന് ചിക്കൻ എത്തിക്കാൻ സർക്കാർ ഇടപെടണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി, ജനറൽ സെക്രട്ടറി ജി. ജയപാൽ എന്നിവർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.