ന്യൂഡൽഹി: പൗരത്വ സമരത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ പേരിൽ യു.എ.പി.എ, രാജ്യദ്രോഹക്കേസുകൾ ചുമത്തപ്പെട്ട് ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരുന്ന ജെ.എൻ.യു ഗവേഷക വിദ്യാർത്ഥി ഷർജീൽ ഇമാം ഡൽഹി കോടതിയിൽ ജാമ്യാപേക്ഷ നൽകി.
അക്രമത്തിന് പ്രോത്സാഹനം നൽകുന്ന തരത്തിൽ സംസാരിച്ചിട്ടില്ലെന്ന് ഡൽഹിക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ഷർജീൽ വാദിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആഗസ്റ്റ് രണ്ടിലേക്ക് മാറ്റിയിട്ടുണ്ട്.
2019 ഡിസംബർ 13ന് ജാമിയ മിലിയ സർവകലാശാലയിലും ഡിസംബർ 16ന് അലിഗഡ് മുസ്ലിം സർവകലാശാലയിലും നടത്തിയ പ്രസംഗത്തിനിടയിലെ ഒരു പരാമർശം ചൂണ്ടിക്കാട്ടിയാണ് ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. അസാമിനെയും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ഇന്ത്യയിൽനിന്ന് ഒറ്റപ്പെടുത്തുമെന്ന അർത്ഥത്തിൽ 'ചക്കാ ജാം' പരാമർശം നടത്തിയെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയത്. കേസിൽ 2020 ജനുവരി 28 മുതൽ ഷർജീൽ ജുഡിഷ്യൽ കസ്റ്റഡിയിലാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |