കാബൂൾ : യു.എസ് സൈനിക പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാനിൽ പിടി മുറുക്കുന്ന താലിബാൻ ഭീകരർ രാജ്യത്തെ ജനങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ ചുമത്താനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയതിനൊപ്പം തങ്ങളുടെ പോരാളികൾക്ക് വിവാഹം കഴിക്കാനായി 15 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടേയും 45 വയസിന് താഴെയുള്ള വിധവകളുടേയും ലിസ്റ്റ് തയ്യാറാക്കാൻ പ്രാദേശിക മത നേതാക്കളോട് താലിബാൻ ആവശ്യപ്പെട്ടുവെന്നാണ് വിവരം.
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പറയുന്ന താലിബാൻ അത് 'ഇസ്ലാമിക മൂല്യങ്ങൾ' അനുസരിച്ച് മാത്രമായിരിക്കുമെന്ന് വ്യക്തമാക്കുന്നു. ഈ വ്യവസ്ഥ പാലിക്കാത്തത് കടുത്ത ശിക്ഷയിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്ത് താലിബാൻ പിടിച്ചെടുത്ത പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പുരുഷന്മാർക്കൊപ്പമല്ലാതെ സ്ത്രീകൾ യാത്ര ചെയ്യരുതെന്നും , പുരുഷന്മാർ താടി വടിക്കരുതെന്നും നിർദ്ദേശമുണ്ട് . പുകവലി നിരോധനം, എല്ലാവരും നിർബന്ധമായി തലപ്പാവ് ധരിക്കുക തുടങ്ങിയ നിയന്ത്രണങ്ങളും താലിബാൻ ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |