ലണ്ടൻ: യൂറോകപ്പ് ഫൈനലിൽ ഇറ്രലിക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ കിക്ക് നഷ്ടപ്പെടുത്തിയ ഇംഗ്ലീഷ് യുവ താരം ബുക്കായോ സാക്ക താൻ നേരിട്ട വംശീയ അധിക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയായി രംഗത്തെത്തി. മത്സരത്തിന് ശേഷം തന്നെ പിന്തുണച്ചവർക്ക് നന്ദിയറിയിച്ച സാക്ക ഓൺലൈനിലൂടെയുള്ള വംശീയാധിക്ഷേപങ്ങൾക്കും വിദ്വേഷ സന്ദേശങ്ങൾക്കുമെതിരെ ശക്തമായി നിലകൊള്ളുമെന്നും പ്രതിജ്ഞ ചെയ്തു. മാർകസ് റാഷ്ഫോർഡ്, ജേഡൻ സാഞ്ചോ, ബുകായോ സാക്ക തുടങ്ങിയ താരങ്ങൾ ഷൂട്ടൗട്ടിൽ കിക്കുകൾ നഷ്ടപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ഇംഗ്ലണ്ട് തോറ്റതോടെ സോഷ്യൽ മീഡിയയിലൂടെ വലിയ രീതിയിലുള്ള വംശീയ അധിക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും മൂവരും ഇരയായിരുന്നു. സാക്കയ്ക്കായിരുന്നു കൂടുതൽ അധിക്ഷേപം നേരിടേണ്ടി വന്നത്.
കിക്ക് നഷ്ടപ്പെടുത്തിയപ്പോൾ തന്നെ മത്സരശേഷം തനിക്ക് ലഭിക്കാൻ പോകുന്ന വിദ്വേഷ സന്ദേശങ്ങളെപറ്റി അറിയാമായിരുന്നുവെന്നും ശക്തമായ സാമൂഹ്യ മാദ്ധ്യമങ്ങളൊന്നും ഇത്തരം അധിക്ഷേപങ്ങൾ തടയാൻ യാതൊന്നും ചെയ്യുന്നില്ലെന്നും സാക്ക അഭിപ്രായപ്പെട്ടു.ഇത്തരമ സന്ദേശങ്ങൾ തന്നെ തകർക്കില്ലെന്നും സാക്ക കൂട്ടിച്ചേർത്തു,
നാല് പേർ അറസ്റ്റിൽ
ഇംഗ്ലീഷ് താരങ്ങളെ ഓൺലൈനിൽ വംശീയമായി അധിക്ഷേപിച്ച നാല് പേരെ യു.കെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |