ന്യൂഡൽഹി:അശാസ്ത്രീയ ലോക്ക്ഡൗൺ രീതിയിൽ നിന്ന് പിൻമാറാൻ കേരള സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരൻ.
വ്യാപാരമേഖലയുടെ പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കുന്നത് വലിയ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തും. ബക്രീദിന് ഇളവ് നൽകി ഓണത്തിനും ക്രിസ്മസിനും അടച്ചിടൽ എന്നു പറയുന്നതിലെ യുക്തി എന്താണെന്നും മന്ത്രി ചോദിച്ചു.
ജനങ്ങളുടെ കഷ്ടപ്പാടുകളെ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്ന രീതി ഉത്തരവാദിത്വപ്പെട്ട സർക്കാരുകൾക്ക് യോജിച്ചതല്ല.സർക്കാർ എല്ലാവരുടേതുമാകണം. കഴിഞ്ഞ ഒരു വർഷം താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ ഉപദേശത്തിനനുസരിച്ചാണ് കൊവിഡിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ശ്രമിച്ചത്. ലോകാരോഗ്യ സംഘടനയും കേന്ദ്ര സർക്കാരും പിൻതുടരുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങളെ കുരുതി കൊടുത്തു. സംസ്ഥാനത്തിന്റെ രീതികൾ സമ്പൂർണ പരാജയമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |