ന്യൂഡൽഹി: അഭ്യൂഹങ്ങൾ ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻ.സി.പി. നേതാവ് ശരദ് പവാറും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇന്നലെ രാവിലെ നടന്ന കൂടിക്കാഴ്ച 50 മിനിട്ടോളം നീണ്ടുനിന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
പുതുതായി രൂപീകരിച്ച സഹകരണ വകുപ്പ്, കർഷകരുടെ പ്രശ്‌നങ്ങൾ എന്നിവ ഉൾപ്പെടെ വിവിധകാര്യങ്ങൾ മോദിയും പവാറും ചർച്ച ചെയ്തതായി എൻ.സി.പി. വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്ട്രയിലെ ശിവസേന -കോൺഗ്രസ്-എൻ.സി.പി. ബന്ധത്തിൽ അസ്വസ്ഥതകൾ രൂപപ്പെടുന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിലും പാർലമെന്റ് സമ്മേളനം ആരംഭിക്കാൻ വെറും രണ്ടുദിവസം ബാക്കിനിൽക്കെയുമാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ഗാന്ധികുടുംബവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ശരദ് പവാർ രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കുമെന്ന വിധത്തിൽ വാർത്തകൾ പുറത്തെത്തിയിരുന്നു. എന്നാലിത് പവാർ തള്ളിക്കളഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |