SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.34 AM IST

സ്ത്രീധനപീഡനം: ദേശീയ വനിതാ കമ്മിഷൻ ഇടപെടുന്നു, കൊല്ലം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി

commission

കൊച്ചി: സ്ത്രീധനപീഡനത്തെത്തുടർന്ന് ആയുർവേദ വിദ്യാർത്ഥിനി വിസ്‌മയ മരിച്ച സംഭവത്തിൽ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാശർമ്മ കൊല്ലം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. സ്ത്രീധനപീഡനം തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ച് ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന സമിതിഅംഗം അഡ്വ. എം.എസ്. കിരൺ നൽകിയ പരാതിയിലാണ് നടപടി. സംഭവത്തെത്തുടർന്ന് സ്വീകരിച്ച അന്വേഷണ നടപടികൾ അറിയിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.

തിരുവനന്തപുരം സ്വദേശിനികളായ അർച്ചന, പ്രിയങ്ക, കൊല്ലം സ്വദേശിനി ഉത്ര, ആലപ്പുഴ സ്വദേശിനി സുചിത്ര എന്നിവരുടെ മരണത്തെക്കുറിച്ചും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സ്ത്രീധന പീഡനദുരന്തങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ നടപടിയെടുത്തില്ലെന്ന് ഹർജിയിൽ പറയുന്നു. പൊലീസ് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിൽ 66 സ്ത്രീധനപീഡന മരണങ്ങളാണ് നടന്നത്. 15,143പേർ സ്ത്രീധന പീഡനത്തിനിരയായെന്നും സംസ്ഥാന വനിതാ കമ്മിഷൻ ഇത്തരം സംഭവങ്ങളിൽ നടപടിയെടുത്തില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WOMENS COMMISSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.