ആലപ്പുഴ:മുൻ മന്ത്രി ജി. സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി, സംസ്ഥാന സമിതി യോഗങ്ങളിൽ സുധാകരൻ പങ്കെടുത്തിരുന്നില്ല.
ഈ യോഗങ്ങളിൽ അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ചില നേതാക്കൾ സുധാകരനെതിരെ സംഘടിതമായി വിമർശനം നടത്തിയിരുന്നു. ഇത് വിവാദമാകുകയും സുധാകരനെതിരെയുള്ള കടന്നാക്രമണത്തിൽ പ്രവർത്തകരിൽ പ്രതിഷേധം ശക്തമാകുകയും ചെയ്‌തു. പിന്നീട് അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കാൻ രണ്ടംഗ കമ്മിഷനെ പാർട്ടി സംസ്ഥാന ഘടകം ചുമതലപ്പെടുത്തി. വ്യക്തിപരമായ രീതിയിലല്ല അന്വേഷണം എന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവൻ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സമിതിയുടെ റിപ്പോർട്ട് ഇന്ന് ജില്ലാ കമ്മിറ്റി ചർച്ച ചെയ്യും. നാലു പരാമർശങ്ങളാണ് ജി.സുധാകരനെതിരെ റിപ്പോർട്ടിലുള്ളതെന്നറിയുന്നു. എ. വിജയരാഘവന് പുറമേ വൈക്കം വിശ്വനും ഇന്നലെ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |