കുറ്റിപ്പുറം: വ്യാജ ആനുകൂല്യ വാർത്തകൾ കാരണം പൊറുതിമുട്ടുകയാണ് അക്ഷയജീവനക്കാർ. ദിവസേന സാമൂഹ്യമാദ്ധ്യമങ്ങൾ വഴി, ഇല്ലാത്ത ആനുകൂല്യങ്ങളെ കുറിച്ചുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നതാണ് കാരണം. ഇതു കണ്ട് വിശദാംശങ്ങളറിയാൻ രാപ്പകലില്ലാതെ ഫോൺകോളുകൾ വരുന്നതായി അക്ഷയ ജീവനക്കാർ പറയുന്നു. നേരിട്ടെത്തുന്നവരുമുണ്ട്. വ്യാജവാർത്തകളാണെന്ന് പറഞ്ഞാലും വിശ്വസിക്കാൻ പലരും തയ്യാറാവാത്തത് ജീവനക്കാർക്ക് തലവേദനയാവുന്നുണ്ട്. ആനുകൂല്യ, ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങളായുംശബ്ദസന്ദേശങ്ങളായും നിരവധി കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് വിശ്വസിച്ചാണ് പലരും അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുന്നത്.
കൊവിഡ് കാലം ആരംഭിച്ചതോടെയാണ് ഇത്തരം പ്രചാരണം കൂടുതലായത്.മുമ്പ് ഇത്തരത്തിൽ പ്രചരിച്ച സന്ദേശങ്ങളും വീണ്ടും പൊടിതട്ടിയെടുത്ത് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കൊവിഡ് 19 സപ്പോർട്ടിവ് പ്രോഗ്രാം എന്ന് പേരിൽ യുവതിയുടെ ശബ്ദത്തിലുള്ള സന്ദേശവും പ്രചരിക്കപ്പെടുന്നു. ഇങ്ങനെ ഒരു പ്രോഗ്രാം ഒരു അക്ഷയ സെന്ററിലും ചെയ്യുന്നില്ല . ഇത്തരത്തിലുള്ള വ്യാജസന്ദേശങ്ങൾ മുഖവിലയ്ക്കെടുക്കരുതെന്ന് സർക്കാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |