SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.40 AM IST

വിവാദ നിയമനത്തിലൂടെ മലയാളം നിഘണ്ടുവിന്റെ എഡിറ്ററായ പൂർണ്ണിമ മോഹൻ മുൻപ് സംസ്‌കൃത നിഘണ്ടു പ്രസിദ്ധീകരണത്തിൽ വീഴ്ച വരുത്തി, വാങ്ങിയ പണം തിരിച്ചടച്ചത് സർവകലാശാലയുടെ നിരന്തര ആവശ്യപ്രകാരം

poornima

തിരുവനന്തപുരം: മലയാളം മഹാ നിഘണ്ടുവിന്റെ വിവാദ എഡിറ്റർ സംസ്കൃതം അദ്ധ്യാപിക ഡോ. പൂര്‍ണ്ണിമാ മോഹനെതിരെയുള്ള ആരോപണങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നു. ബഹുഭാഷാ നിഘണ്ടു തയ്യാറാക്കാൻ ഒൻപതുവർഷം മുമ്പ് മുൻപ് യു.ജി.സി 7,81,600 രൂപ അനുവദിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പുതിയ ആരോപണം. സേവ് യൂണിവേഴ്സി​റ്റി കാമ്പെയിൻ കമ്മി​റ്റി ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രിക്ക് പരാതി നല്‍കി.

പ്രധാന ദ്രാവിഡ ഭാഷകളുടെയും ഏതാനും ഇൻഡോ–യൂറോപ്യൻ ഭാഷകളുടെയും നിഘണ്ടുവായ 'ബഹുഭാഷാ ബോധിനി' തയ്യാറാക്കാൻ 2012 ഫെബ്രുവരിയിലാണ് യു.ജി.സി തുക അനുവദിച്ചത്. 5 വർഷം കഴിഞ്ഞിട്ടും നിഘണ്ടുവിന്റെ ജോലികൾ ആരംഭിക്കാത്തതുകൊണ്ട് തുക മടക്കി നൽകാൻ സംസ്‌കൃത സർവകലാശാല പ്രൊഫസറോട് ആവശ്യപ്പെട്ടു. നിഘണ്ടു പ്രസിദ്ധീകരിക്കാൻ യു.ജി.സി അനുവദിച്ചിരുന്നത് രണ്ടു വർഷമായിരുന്നു. സംസ്‌കൃത സര്‍വ്വകലാശാലയുടെ നിരന്തര ആവശ്യ പ്രകാരം 2017ലാണ് തുക തിരിച്ചടച്ചത്.

നിഘണ്ടു പ്രസിദ്ധീകരണത്തിൽ അറിവില്ലെന്നു തെളിയിച്ച പ്രൊഫസറെ മലയാളം മഹാനിഘണ്ടു മേധാവിയായി നിയമിച്ചത് റദ്ദാക്കാൻ വി.സിക്കു നിർദേശം നൽകണമെന്നാണ് സേവ് യൂണിവേഴ്സി​റ്റി കാമ്പെയിൻ കമ്മി​റ്റി ആവശ്യപ്പെടുന്നത്.

യോഗ്യത മറികടന്ന് കേരള സര്‍വ്വകലാശാല മലയാളം മഹാനിഘണ്ടു എഡറ്ററായുളള ഡോ. പൂര്‍ണ്ണിമാ മോഹനന്റെ നിയമനം വിവാദമായിരിക്കെയാണ് പഴയ ചുമതലയിലെ വീഴ്ചകള്‍ പുറത്തു വരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POORNIMA MOHAN, NEW ALLEGATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.