തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ഇതേത്തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. പലയിടങ്ങളിലും ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറില്‍ 64.5 എം.എം മുതല്‍ 204.4 എം.എം വരെ മഴ ലഭിക്കാനുള്ള സാദ്ധ്യതയാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് പലയിടങ്ങിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ഇവിടങ്ങളിൽ മഴതുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അപകട സാദ്ധ്യതയുള്ള മേഖലകൾ, വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അപകട സാദ്ധ്യത മുൻകൂട്ടി കണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കണമെന്നും കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെടുന്നു.
ഓറഞ്ച് അലർട്ട്
ജൂലായ് 21 കോഴിക്കോട്, കണ്ണൂര്‍
ജൂലായ് 22: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
യെല്ലോ അലർട്ട്
ജൂലായ് 18: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
ജൂലായ്19: കണ്ണൂര്‍, കാസര്‍കോട്..
ജൂലായ് 20: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്.
ജൂലായ് 21: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട്.
ജൂലായ് 22: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |