ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ തെരുവു നായ്ക്കളുടെ ശല്യം. ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ചാലിശ്ശേരി സ്വദേശി കെ.പി. ഉദയകുമാർ (54), പാലക്കാട് ആലത്തൂർ രാജേഷ് (42), അരിയന്നൂർ കുന്നത്തുള്ളി അനീഷ്‌കുമാർ(39) എന്നിവർക്കാണ് ഇന്നലെ ക്ഷേത്രം കിഴക്കേ നടയിൽ നിന്നും നായയുടെ കടിയേറ്റത്.
ഉദയകുമാറിന് ഇടതു കാലിന്റെ മുട്ടിന് താഴെ രണ്ടിടത്തായി കടിയേറ്റു. ഷൂവിനു മുകളിൽ നായ മാന്തിയതിനാൽ വിരലുകൾക്കും മുറിവ് പറ്റി. ഇയാളെ ആദ്യം ചാവക്കാട് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും അവിടെ മരുന്നില്ലാത്തതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ട് കുത്തിവയ്‌പ്പെടുത്ത് വിശ്രമത്തിന് ശേഷം ഉച്ചതിരിഞ്ഞ് വിട്ടയച്ചു.
ക്ഷേത്രം കിഴക്കേ നടയിൽ നിന്നിരുന്ന ഭക്തനെ കടിക്കാനായി തെരുവ് നായ്ക്കൾ ഓടിയടുത്തപ്പോൾ കടിയേൽക്കാതിരിക്കാൻ ഭക്തനെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ഉദയകുമാറിന് കടിയേറ്റത്. കിഴക്കേ നടയിലെ വന്ദന ടെക്സ്റ്റയിൽസിലേക്ക് എത്തിയ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവാണ് രാജേഷ്. കടയിൽ നിന്നിറങ്ങിയപ്പോഴാണ് നായ കടിച്ചത്. മഞ്ജുളാലിനടുത്ത് വച്ചാണ് അനീഷ്‌കുമാറിന് കടിയേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |