അരൂർ: എസ്.എസ്.എൽ.സി പരീക്ഷക്കാലത്ത് വിലങ്ങനെ കിടന്ന കൊവിഡിനെ തോൽപ്പിക്കാൻ പി.പി.ഇ കിറ്റ് ധരിച്ച് പരീക്ഷ എഴുതിയ കെ.എം. അമൃതയ്ക്ക് മിന്നും വിജയം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് പട്ടികജാതി കുടുംബത്തിലെ ഈ മിടുക്കി നാടിന്റെ അഭിമാനമായത്.
ചന്തിരൂർ കൊച്ചുപുരയ്ക്കൽ ചിറ മുത്തുവിന്റെയും മിനിയുടെയും മകളാണ് അമൃത. ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി. സ്ക്കൂളിന് സമീപമാണ് വീടെങ്കിലും നടക്കാൻ പ്രയാസമുള്ളതിനാൽ ആംബുലൻസിലാണ് പരീക്ഷാ ഹാളിൽ എത്തിയിരുന്നത്. അമൃതയെ ആംബുലൻസിൽ കയറ്റി വിട്ട ശേഷം മുത്തു സൈക്കിളിൽ സ്കൂളിലെത്തും. കൊവിഡ് ബാധിതയായതിനാൽ അമൃത ഒരു മുറിയിൽ ഒറ്റയ്ക്കിരുന്നാണ് പരീക്ഷ എഴുതിയത്. അനന്യയാണ് സഹോദരി. അമൃതയെ അവളുടെ ഇഷ്ടത്തിനനുസരിച്ച് പഠിപ്പിക്കണമെന്നാണ് മുത്തുവിന്റെ ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |