കോഴിക്കോട്: മാവോയിസ്റ്റുകളുടെതെന്ന പേരിൽ കോഴിക്കോട്ടെ മൂന്ന് വ്യാപാരികൾക്ക് ഭീഷണിക്കത്ത് വന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് വിഭാഗം അന്വേഷണം ആരംഭിച്ചു. മൂന്ന് കോടി രൂപ നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളെ ഉൾപ്പെടെ കൊല്ലുമെന്നാണ് കത്തിൽ.
പ്രതികളിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിൽപ്പോയ ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികളിൽ ഒരാളുടെ മലാപ്പറമ്പ് ഹൗസിംഗ് കോളനിയിലുള്ള ഓഫീസിൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇന്നലെ പരിശോധന നടത്തി. വയനാട് ചുണ്ടയിൽ നിന്നാണ് കത്തയച്ചെതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികൾ കാറിൽ വയനാട്ടിലെത്തിയാണ് വ്യാപാരികൾക്ക് കത്തയച്ചതെന്നും കണ്ടെത്തി. കോഴിക്കോട്ടുകാരായ ഇവർക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |