SignIn
Kerala Kaumudi Online
Thursday, 18 April 2024 8.47 PM IST

പരപുരുഷ ബന്ധത്തെ ന്യായീകരിച്ചുകൊണ്ട് ഞങ്ങൾക്ക് മുന്നിലെത്തുന്ന സ്ത്രീകൾ പറയുന്ന മറുപടി: വെളിപ്പെടുത്തലുമായി ഷാഹിദ കമാൽ

shahida-kamal

തിരുവനന്തപുരം: ഒരു മാസം ആയിരത്തിലധികം പരാതികളാണ് വനിതാകമ്മിഷന് മുന്നിലെത്തുന്നതെന്ന് അംഗം ഷാഹിദ കമാൽ. പരസ്‌ത്രീ ബന്ധത്തെ കുറിച്ചുള്ള പരാതികൾ ഒറ്റപ്പെട്ടാണെങ്കിൽ പോലും വനിതാ കമ്മിഷന് മുന്നിൽ എത്താറുണ്ടെന്ന് ഷാഹിദ കമാൽ പറയുന്നു. കുടുംബ ബന്ധത്തെ വല്ലാതെ ബാധിക്കുന്നതാണ് ഇത്തരം പ്രവണതകൾ. അതിനെ കുറിച്ച് ചോദിക്കുമ്പോൾ ലഭിക്കുന്ന മറുപടി, കോടതി തന്നെ തങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ടല്ലോ എന്നാണ്.

ഇത്തരം പ്രവണതകൾ സമൂഹത്തിൽ വർദ്ധിക്കുന്നതിന് പിന്നിലെ കാരണമായി ഷാഹിദ പറയുന്നതിങ്ങനെ-

'നിയമത്തെ ദുരുപയോഗപ്പെടുത്തുകയല്ല വേണ്ടത്. ഇതൊക്കെ പോസി‌റ്റീവ് ആയാണ് കാണേണ്ടത്. നമ്മൾ പലപ്പോഴും പല വിധികളെയും നമ്മുടെ സന്തോഷത്തിനും സൗകര്യത്തിനുമനുസരിച്ചാണ് ഉപയോഗപ്പെടുത്തുന്നത്. സ്വാർത്ഥതാൽപര്യങ്ങൾക്കു വേണ്ടി നിയമങ്ങളെ വളച്ചൊടിക്കുകയാണ്. കൂടുമ്പോൾ ഇമ്പമുണ്ടാവുക എന്നതിൽ നിന്ന് കണ്ടുമുട്ടിയാൽ കലഹമുണ്ടാവുക എന്ന തരത്തിലേക്ക് കുടുംബം എന്ന പദത്തിന്റെ അർത്ഥം മാറിക്കഴിഞ്ഞു'.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHAHIDA KAMAL, INTERVIEW, COMMISSION FOR WOMEN WELFARE, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.