കോപ്പൻഹേഗൻ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതിന്റെ പേരിൽ ആഗോളവ്യാപകമായി വിമർശനങ്ങൾക്ക് വിധേയനായ ഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റെര്‍ഗാര്‍ഡ് (86) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്ന
കർട്ട് ഉറക്കത്തിൽ മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
2005ലാണ് ഡാനിഷ് പത്രമായ ജയ്ല്ലാൻഡ്‌സ്-പോസ്റ്റണിൽ കർട്ട് വിവാദ കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടത്. കാർട്ടൂൺ പ്രസിദ്ധീകരിച്ചതോടെ വിവിധ മുസ്ലിം സംഘടനകളിൽ നിന്ന് ലോകവ്യാപകമായി കടുത്ത പ്രതിഷേധങ്ങൾ അരങ്ങേറി.
ഡെൻമാർക്കിനെതിരെ ലോകവ്യാപക രാഷ്ട്രീയ നീക്കങ്ങൾക്കും ആക്രമണങ്ങൾക്കും ഇത് ഇടയാക്കി. നിരവധി ഇടങ്ങളിൽ ഡാനിഷ് എംബസികൾ ആക്രമിക്കപ്പെട്ടു. പ്രതിഷേധങ്ങളോടനുബന്ധിച്ച് നടന്ന കലാപങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഭീകര സംഘടനകളും ആക്രമണം അഴിച്ചുവിട്ടു. കര്‍ട്ടിന് നേരെ നിരവധി വധ ഭീഷണികളും വധ ശ്രമങ്ങളും അരങ്ങേറി. കനത്ത സുരക്ഷയിൽ ആർഹസ് നഗരത്തിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.പിന്നീട്, അദ്ദേഹം പോലീസ് സുരക്ഷയില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |