കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഖ്യാപിച്ച കരട് നയ മാറ്റങ്ങളുടെ പേരിൽ ദ്വീപിൽ വൻ പ്രതിഷേധം നടക്കുകയാണെന്നും അഡ്മിനിസ്‌ട്രേറ്റർ ഏകപക്ഷീയമായി നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും ഹൈബി ഈഡൻ എം.പി ലോക്‌സഭയിൽ പറഞ്ഞു. നയരൂപീകരണത്തിൽ ജനങ്ങളുടെ അഭിപ്രായവും പരിഗണിക്കണമെന്ന അടിസ്ഥാന തത്ത്വം പോലും അഡ്മിനിസ്‌ട്രേറ്റർ അവഗണിക്കുകയാണ്. ദീപുകാരുടെ ഉപജീവനമാർഗം നഷ്‌ടപ്പെടുന്നതിനു പുറമെ അവകാശങ്ങളും നീതിയും നിഷേധിക്കപ്പെടുകയാണ്. കൊവിഡ് വ്യാപനം ചൂണ്ടികാട്ടി ജനപ്രതിനിധികളുടെ പ്രവേശനം പോലും നിയന്ത്രിച്ച അഡ്മിനിസ്‌ട്രേറ്റർ സ്വന്തം പരിചാരകർക്കൊപ്പം ലക്ഷദ്വീപിൽ വന്നുപോയി. ദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനം രാഷ്ട്രീയപരമാണെന്നും എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |